Saturday, April 27, 2013

വന്നൊരാൾ മഴയായ്..





വേഴാമ്പലും പോയ്‌ ...നീലാമ്പലും പോയ്‌...
ഒരു കുഞ്ഞു തുള്ളി മഴ കാണാതെ നീയും..
നീല നിഴൽ വർണ്ണങ്ങൾ മോഹിച്ചതാരെ?
നിൻ പ്രണയ മോഹമായ് വീക്ഷിച്ചതാരെ?
കാലിൽ കൊലുസുമായ് താഴ്വര ചോട്ടിൽ നീ...
ദൂരെ നിന്നാരെയോ തേടി തിരഞ്ഞുവോ....
സൂര്യൻ പറഞ്ഞുവോ ആരും വരില്ലെന്ന്...
ആ വാക്കു കേൾക്കാതെ മെല്ലെ നടന്നവൾ...
വാടിയ പൂവുപോൽ...തൂവൽ കൊഴിഞ്ഞപോൾ
കണ്ണുനീർ മുത്തുകൾ മാത്രാമായ് ഗദ്ഗദം ..
അതുകണ്ട സൂര്യൻ കാർമേഘ മുത്തിനു
ഒരു ചുടു ചുംബനം മാത്രമായ്‌ നൽകി ....
ആകാശ പൂമരം പൂത്തു തളിർത്തു പോയ്‌
ഭൂമിയിലായിരം തെളിവാർന്ന തുള്ളിയായ്...
മിന്നലിൻ താളങ്ങൾ കണ്ടു രസിച്ചവൾ...
പൂമഴതുള്ളികൾ മാറോടണച്ചവൾ....
ശാലീനമായവൾ തേടിതിരഞ്ഞോരാൾ....
വന്നുപോയ്‌ ഇനിയെന്നും പാടിപറക്കുവാൻ..

കാത്തിരിപ്പിൻ മഴ പ്രണയമായ് പൂത്തുവോ.
മനസ്സിൻ മടിയിലെ താമര പൊയ്കയിൽ...


അജിത്‌ പി നായർ
 

Wednesday, April 24, 2013

നീയെത്തും നേരത്ത്....



ഇത് വെറുമൊരു യാത്രയല്ല..

ആത്മാവ് നീറുന്ന അലയുമീ യാത്ര..

ജീവിച്ചിരിക്കുന്ന പ്രണയമാം യാതന

ഓർമ്മിച്ചീടുന്നുവോ എൻ നിഴൽ ചിത്രമേ

അമ്പല തിരുനടയിൽ കണ്ടെന്നോ ഒരുദിനം

വർഷങ്ങൾ പലതായ് പെയ്തൊഴിഞ്ഞു പോയവേ

പട്ടു പാവാട ചുറ്റി നീ എൻ മനസ്സിൻറെ

മാന്ത്രിക ചെപ്പുകൾ താഴിട്ടുമൂടുമ്പോൾ...

മുത്തശ്ശിക്കഥയിലെ രാജകുമാരിപോൽ

ആടിയുലഞ്ഞൊരു സ്വപ്നമായ് വന്നുപോയ്‌ ...

കാത്തു നിൽക്കുന്ന വീഥികൾ മറച്ചുവോ?

സമ്മാനമായൊരു പുഞ്ചിരി തന്നുവോ ...

ഞാൻ ആദ്യമായ് തന്നൊരു പൂമുത്തു മാല നീ

കൈകളിൽ വച്ചപ്പോൾ മുഖമൊന്നു വാടിയോ

പാദസ്വരതിന്റെ കിലുകിലുക്കങ്ങൾ

ആകാശഗംഗയെ പോലും തളർത്തിയോ ...

മഞ്ഞിൻ കണങ്ങൾ പോലെ നിൻ കണ്‍പീലിയിൽ

തേടുന്നതാരെയെന്നരിയാതെ നിന്നു ഞാൻ...

കാലങ്ങൾ ഏറെ കൊഴിഞ്ഞങ്ങു പോകയാൽ

ഒരുമഴക്കാറുപോൾ ഇനിയുമവൾ വന്നീല ..

കാവിലെ മുകിലുകൾ പറയാതെ യാത്രയായ് ..

പാടവരമ്പത്തെ കൊറ്റിയും മാഞ്ഞുപോയ്..

മനസ്സങ്ങു പാതിരാ ലോകത്തു പായുമോ

മോഹിച്ച രാത്രികൾ മാഞ്ഞങ്ങു പോകുമോ..

ഒരു വിഷുക്കണിയായ്...ഒരു പുലർചിരിയായ്..


വീണ്ടും മനസ്സിൻറെ താളം പിടിക്കുവാൻ

നീല നിലാവത്തു ഒരു പൊൻ തൂവലായ്..

വന്നുവോ അവളിന്ന് എൻ മായിക ലോകത്തു....



അജിത് ‌ പി കീഴാറ്റിങ്ങൾ

 





Tuesday, April 23, 2013

പ്രണയത്തിൻ മഴച്ചിന്തുകൾ (കവിത)




കലാലയത്തിൻ വീഥികൾ കരയുന്നുവോ ?

ആ മഴ രാവ്‌ മറക്കുവാനാകാതെ  ...

പിണക്കത്തിലാണോ കാർമേഘ മുത്തുകൾ.

തിടുക്കത്തിലെത്താനാ മഴത്തുള്ളികൾ...

ആദ്യമായ് കണ്ടൊരു നേരത്തു മാത്രമായ്..

ഒരു കുളിർ തെന്നലും ചെറു മാരിവില്ലും ...

മിഴികൾ പറയുന്നുവോ....കാത്തിരുന്ന സുന്ദരീ ...

ഇതുമാത്രമാ  നിൻ മഴക്കൂട്ടുകാരി ...
മഴപ്പാട്ടുമായെൻ ജീവിത ചിന്തകൾ

ഇടനാഴികളിൽ ഒരു മുത്തം ഓർമ്മയിൽ മാത്രം ...

പിണക്കങ്ങൾ ഒരു മഴ തുള്ളികൾ മാത്രമായ്‌

പ്രണയമൊരാഴ കടലുപോൽ വിളിക്കുന്നു ...

ജീവിത സ്വപ്‌നങ്ങൾ അവൾക്കായ് മാത്രമോ ?

എൻ പ്രണയ മഴയായ് പെയ്തൊഴിയാനായ്..

മയിലഴകിൻ ചിരിവിതറി മഴമുത്തുകൾ ...

നിൻ തളിർ ചുണ്ടുകളിൽ ചിരിമുത്തായ് പടരുമ്പോൾ..

ഒരു നിഴൽ പക്ഷിപോൽ മാറോടണച്ചു നിൻ

പ്രണയമാം ശലഭമായ് പാറിപ്പറക്കവേ ...

കുളിരുള്ള മഴയത്ത് നിലാവൊന്നു മറഞ്ഞപ്പോൾ

മനസ്സുകൾ വിതുമ്പിയോ?

ഒരു ചുടു നിശ്വാസത്തിനായ്...

മഴച്ചിത്രങ്ങൾ പതിയുന്ന ആകാശ പൊയ്കയിൽ

വിരുന്നെത്തി ഇന്നു നീ ...എൻ പ്രണയാർദ്ര ദേവതേ........


അജിത്‌ പി നായർ

Monday, April 22, 2013

മാഷേട്ടന്റെ രേവതിക്കുട്ടിക്ക്‌.......(മഴ മുത്തങ്ങൾ വിതറിയ പ്രണയ കഥ )

 
സായം സന്ധ്യയോടടുക്കുന്ന ആ നേരത്തെ ചെറു മഴ ....
ജനാല ചില്ലകളിൽക്കൂടി..
ഒരു പ്രണയത്തിൻറെ നോവിനായ്‌ ആണോ നനുനനെ പെയ്തൊഴിഞ്ഞത്.....
         
ആ പ്രണയം അവൻ അറിയാതെ പോയതോ....പാട വരമ്പത്ത് കൂടി
മഴയിൽ നനഞ്ഞു കുതിർന്ന് തന്നെ വന്നു കെട്ടിപ്പിടിച്ചവളെ ,താൻ
 
കാർമേഘത്തിന്റെ ഇരുളുകളാൽ മറച്ചുവെച്ചെന്നോ?
ഇനിയൊരു  മഴത്തുള്ളിയായ് മനസ്സിൻറെ നദിക്കരയിൽ അവൾ വന്നീടുമോ...
പെയ്തു തോർന്നൊരു മഴയുടെ മൂളൽ ....
നഷ്ട്ടപ്പെട്ട ഓർമ്മകൾ മഴവില്ലുകളായ്  മനസ്സില് ചിന്നി
 
ചിതറുമ്പോൾ ...ചോദ്യങ്ങൾ വീണ്ടും കാർമേഘതുണ്ടുകളായ് .....
 
പ്രണയ നോവുകളിലെ മഴചിന്തുകൾക്കായ്‌  അവനും അവളും  വരവായ്....
 
കാത്തിരിക്കുക...... 
 
മാഷേട്ടന്റെ രേവതിക്കുട്ടിക്ക്‌.......(മഴ മുത്തങ്ങൾ വിതറിയ പ്രണയ കഥ )
 
 
BY  അജിത്‌. പി. കീഴാറ്റിങ്ങൾ
 

Sunday, April 21, 2013

അവൾക്കായൊരു മഴക്കാലം ......(കവിത)


അവൾക്കായൊരു മഴക്കാലം
 
ഓർമ്മയിൽ തെളിവായ്ചിന്നുന്ന മഴക്കാലത്തിൻ

മേഘമേ....

തെളിവാർന്നൊരു മഴയായ് പെയ്തൊഴിയുക നീയും ....

കാലങ്ങൾ എന്നെ വിളിക്കുന്നു ...

തൊടിയിലെ മഷിതണ്ടിൻ ചാർത്തിനായ് ..

പായലിൻ നനവുകൾ ,പാടത്തെ തുടികളും

മായുന്ന നന്മകളാൽ സ്മൃതികൾ പായുമ്പോൾ ..

മോഹിച്ചീടുന്നൊരു കൂട്ടുകാരീ നീ...

പെടിച്ചിരണ്ടോ... മഴക്കാലത്തു...

മഴ നൂലിനാൽ പൊതിഞ്ഞ നിൻ ചെറു പുഞ്ചിരി ...

മറക്കുവാൻ ഒരു മഴക്കാലം ക്കൂടി ..

ചന്ദന ക്കുറികൾ മാച്ച മഴ മുത്തുകളോടവൾ

പരിഭവപ്പെട്ടപ്പോൾ…

മഴവില്ലുകൾ കാട്ടിയവളെ മഴചിരിപ്പിച്ചു.

ചെറുകുടയാൽ മറഞ്ഞ നിൻ  മിഴികോണുകൾ

മഴചിന്തുകൾ മാടിയൊതുക്കിയ  ഈറൻ മുടികൾ

മഴപക്ഷികൾ പാടിയ പാട്ടിനൊപ്പം

ചിരികൾ വിടർത്തി ആകാശം തണുത്തു.

മഴകാറ്റിനൊപ്പം അവൾ എങ്ങോ പോയ്മറഞ്ഞതോർത്ത്‌ ...

ഇനിയൊരു കാർമേഘ തണുപ്പിനായവൻ കാത്തിരിക്കുന്നു.
 
 
അജിത്‌ കീഴാറ്റിങ്ങൾ
                                                

 

.

Saturday, April 20, 2013

മണൽക്കാറ്റും മഴക്കാറും

ഞാൻ ഈ ബ്ലോഗ്‌ തുടങ്ങിയപ്പോൾ തന്നെ മഴക്കാറുകൾ ഇന്ന് എന്നെ ക്കാണാൻ എത്തി.പറയുന്നത് ഇങ്ങു ദുഫായീലെക്കാരിയമ കൂട്ടരേ...
രാവിലെ മുതൽ ഒരു ചാറ്റൽ മഴ...ഇവിടെ  ഇന്ന് ഡ്യൂട്ടി ദിവസമാ അല്ലെങ്ങിൽ കുറച്ചു മഴയൊക്കെ ആസ്വദിക്കാമായിരുന്നു..
ഏതായാലും മഴക്കാറുകളെ..... ചാറ്റൽ മഴകളെ നന്ദി...എന്നെ അനുഗ്രഹിക്കാൻ വന്നതിനു...ഈ മഴമേഘങ്ങളെ നാട്ടിലോട്ടു പോയി അവിടെ തകർത്തു പെയ്യു..................

പനയിലെ യക്ഷിയും മഴയുടെ താളവും (വൈഷ്ണവി )


അന്നത്തെ ആകാലം മൊബൈലിന്റെ ശല്യമില്ലാത്ത  ഒരു ശാന്ത ലോകമായിരുന്നു.ആദ്യമായി സ്കൂളിലോട്ട് പോകുന്ന ദിവസമാ   ...ഒരു പുതിയ സന്തോഷത്തിന്റെ നാളുകൾ...പുതിയ പെട്ടിയും (അന്നൊക്കെ സ്കൂളിൽ കൊണ്ട് പോകാൻ അലൂമിനിയത്തിന്റെ പെട്ടിയാണ് ) ...സ്ലേറ്റും ,പെൻസിലും,മഷി തണ്ടും എല്ലാം ശരിയാക്കി പെട്ടിയിൽ വച്ചു...പുറത്തു ചാറ്റൽ മഴ പതിയെ അതിന്റെ താളം തുടങ്ങി.അമ്മ കുടയുമായി വന്നു .....
ചാറ്റൽ മഴയിലൂടെ സ്കൂളിലേക്ക് പതിയെ നടന്നു തുടങ്ങി ....
തൊടിയിൽ മുഴുവൻ നല്ല പച്ചപ്പ്‌...മഷി തണ്ടുകൾ ശരിക്കുണ്ട്....പാടവരമ്പിലൂടെ  നടക്കുമ്പോൾ  നല്ല തണുത്ത കാറ്റു ചാറ്റൽ മഴയിൽ പൊതിഞ്ഞു എന്നെ മൂടുന്നുണ്ടായിരുന്നു.  ഹോ ഈ നശിച്ച മഴ...എന്ന് അമ്മ പിറ് പിറുക്കുനുണ്ടായിരുന്നു..
പക്ഷെ എനിക്കത്  വല്ലാത്ത ഒരു സന്തോഷമായിരുന്നു....
വയലുകളിലെല്ലാം വെള്ളം നിറഞ്ഞു തുടങ്ങിയിരുന്നു....
സ്കൂളിലെത്തിയപ്പോൾ കൂട്ടുകാരെല്ലാം അവിടെയുണ്ട്...മഴനനജുകൊണ്ടോടിവരുന്ന സന്തോഷിനെ അവന്റെ അമ്മ വഴക്ക് പറയുന്നുണ്ടായിരുന്നു...
ആദ്യമായി ക്ലാസ്സിലിരുന്നപ്പോഴും ഞാൻ നോക്കി നിന്നത് മഴയുടെ ആ സൌന്ദര്യമായിരുന്നു..
ആ മഴയ്ക്ക്‌ ഒരു താള മുണ്ടായിരുന്നു..  ജന്നളില്ക്കൂടി മഴ ആസ്വദിക്കുമ്പോഴാണ്  തലയിൽ  തുള്ളി തുള്ളി യായി മഴ എന്നെ പൊതിയുന്നത്....
ഓടിട്ട സ്കൂളിൽ മഴയ്ക്കകതുവരാൻ  ഒരാവേശ മായിരുന്നു...
ടീച്ചര് എന്നെ മാറ്റിയിരുത്തി...ഇടിയും മിന്നലും ചെറുതായി ...മഴയെ പൊതിയുന്നുണ്ട്‌  ....ജനലിൽ  ക്കൂടി  പുറത്തേക്കു നോക്കിയപ്പോൾ  ആ പന കണ്ടത്...
മഴയത്ത് നില്ക്കുന്ന ആ പന കണ്ടപ്പോൾ പേടി തോന്നി...
ആരോ പറഞ്ഞു കേട്ടിരിക്കുന്നു ആ പനയിൽ യക്ഷി ഉണ്ടെന്നും  അത് ചോരകുടിക്കുമെന്നും
കാർമേഘം മൂടിയ ആ അന്തരീഷം പേടി ജനിപ്പിക്കുന്നതായിരുന്നു...മഴയെ  പേടിയായി  തോന്നിത്തുടങ്ങി .....
പന മനസ്സില് ഇരുട്ടുമൂടി ....
സ്കൂളിൽ നിന്നും വീട്ടിലെത്തിയിട്ടും മനസ്സില് മഴയും യക്ഷിപ്പനയും ആയിരുന്നു...
ഉറങ്ങാൻ കിടന്നപ്പോഴും മഴ പുറത്തു താളം തുടങ്ങി.........


ഓർമ്മയിലെ മഴ താളിൽ നിന്നും
വൈഷ്ണവി  എഴുതിയത്





 

ആസിഡ് മഴ

ഇന്നത്തെ ഡൽഹിയിലെ സംഭവങ്ങൾ കാണുമ്പോൾ നമ്മൾ ലജ്ജിക്കേണ്ടിയിരിക്കുന്നു.പിഞ്ചു കുഞ്ഞുങ്ങളോട് പോലും കൊടും ക്രുരത കാണിക്കുന്ന  ഈ കാപാലികൻമാരുടെ തലയിൽ ഒരു ആസിഡ് മഴ പെയ്തെങ്കിൽ  എന്നാഗ്രഹിക്കുന്നു.ഇവന്മാരെയൊക്കെ നിയമത്തിനു വിട്ടു കൊടുത്തിട്ട് ഒരു കാര്യവുമില്ല.മഴചിന്തുകൾ എന്നാ ഈ ബ്ലോഗ്‌  ആ മോൾക്ക്‌  എല്ലാ പ്രാർഥനകളും നേരുന്നു.

Friday, April 19, 2013

ഓർമ്മയിൽ മഴപെയ്യുമ്പോൾ ...

ഒരു മഴയ്ക്കായ്‌ നമ്മൾ കാത്തിരിക്കുകയാണ്‌.ചുട്ടു പൊള്ളുന്ന ഈ വേനലിൽ നിന്നും ആ ഒരു മഴ  വരില്ലേ?  മഴ ......അതെന്നും ഒരു ഹരമാണ്....മഴ ഒരു പ്രണയത്തിന്റെ ഓർമ്മയാണ്...ഒരു വിരഹത്തിന്റെ ഗാനമാണ്...
                സ്കൂൾ തുറക്കുമ്പോൾ പെയ്ത ആനനുത്ത  മഴ ആര്ക്കാണ് ഓർമ്മയില്ലാത്തത്...മഴയ്ക്ക്‌...ഒരുപാടു ഓർമ്മകൾ നല്കാനുണ്ടാകും ...ആ ഓർമ്മയിലൂടെ നമുക്ക് നനയാം.......
                  ഓർമ്മയിൽ മഴപെയ്യുമ്പോൾ.....ഇവിടെ തുടങ്ങുന്നു...........